ഇന്നും
ആരൊക്കെയോ
മരിച്ചു.
ഇന്നലെയും
ആരൊക്കെയോ
മരിച്ചിരുന്നു.
നാളെയും
ആരൊക്കെയോ
മരിക്കും.
ഇടക്കൊരു ദിവസം
അതിലൊരാൾ
ഞാനാകും, നിങ്ങളാകും..
എല്ലാരും മരിക്കും.
കണ്ണു കാണാത്ത
ഒട്ടകത്തെ പോലെ
സമയമാകുമ്പോൾ
മരണം
ഓരോരുത്തരുടെ
വീട്ടുപടിക്കലും
മുട്ട് കുത്തും.
മരണത്തിന്റെ കണ്ണിൽ
എല്ലാവരും
ആരൊക്കെയോ ആണ്.
എന്നാൽ മരിച്ച് പോകുന്നവർ
മരിക്കാതെ ബാക്കിയുള്ളോർക്ക്
'ആരൊക്കെയോ'
ആയിരുന്നിരിക്കും.
മൗനമാണ് മരണത്തിന്റെ ഭാഷ;
ഏറ്റവും കനമുള്ള മൗനം.
പ്രാർത്ഥനയാണ്
ഏറ്റവും വലിയ നീക്കിയിരിപ്പ്;
ഉള്ള് നൊന്ത പ്രാർത്ഥന.
No comments:
Post a Comment